കാര്യവട്ടം കോളജ് സംഘർഷം : കേസെടുക്കാത്തത് ചോദ്യം ചെയ്തവർക്കെതിരേ കേസ്
Thursday, July 4, 2024 6:09 AM IST
കഴക്കൂട്ടം: കാര്യവട്ടം കോളജ് കാമ്പസിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷത്തിൽ പ്രതികള പിടികൂടണമെന്നാശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ എത്തിയ എംഎൽഎമാർ ഉൾപ്പടെ 50 പേർക്കെതിരെ കേസെടുത്തു. പോലീസ് സ്റ്റേഷനു മുൻപിൽ ഉണ്ടായ സംഘർഷത്തിലെ കല്ലേറിൽ പോലീസുകാരന് പരിക്കേറ്റു.

ചാണ്ടി ഉമ്മൻ എംഎൽഎ, എം. വിൻസെന്‍റ് എംഎൽഎ എന്നിവർക്കെതിരെയും 20 കെഎസ്‌യു പ്രവർത്തകർക്കെതിരെയും 30 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കാര്യവട്ടം കാന്പസിലും ശ്രീകാര്യം പോലീസ്‌സ്റ്റേഷനു മുന്നിലും എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ എം. വിൻസെന്‍റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലിൽ ഒരു കെഎസ്‍യു പ്രവർത്തകനും പോലീസുകാരനും പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി എട്ടോടെ കാര്യവട്ടം കാന്പസിലാണ് സംഘർഷം തുടങ്ങിയത്. കാന്പസിലെ വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സാൻ ജോസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചെന്നാണ് പരാതി.

മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേക്ക് എസ്എഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.

ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ സന്തോഷിനാണ് പരിക്കേറ്റത്. ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.