ആറുവയസുകാരിയോട് ലൈംഗികാതിക്രമം : വയോധികന് 60 വര്‍ഷം കഠിന തടവ്
Friday, July 5, 2024 6:17 AM IST
കടയ്ക്കല്‍ : ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന് അറുപതുവര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

കടയ്ക്കല്‍ പുലിപ്പാറ ചെന്നിലം തോട്ടുംകര പുത്തന്‍വീട്ടില്‍ കൃഷ്ണന്‍ക്കുട്ടി (51) യെയാണ് കൊട്ടാരക്കര പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഒരു വര്‍ഷം ആയപ്പോഴേക്കും പ്രതിക്ക് ശിക്ഷയും വാങ്ങി നല്‍കാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെ വിജയമാണ്. സ്പെഷല്‍ ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷുഗു സി തോമസാണ് ഹാജരായത്.