അധ്യാപക വിരുദ്ധ നിലപാട് സർക്കാർ ഉപേക്ഷിക്കണം: കെപിഎസ്ടിഎ
Wednesday, July 3, 2024 5:48 AM IST
കൊല്ലം: ഇടതു സർക്കാർ തുടരുന്ന അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെ പിഎസ്ടി എ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച എട്ട് രൂപ എന്നത് ആറു രൂപയായി കുറയ്ക്കുന്ന നിലപാടാണ് ഏറ്റവും അവസാനമായി സർക്കാർ സ്വീകരിച്ചത്.

ഒരു വർഷമായി ഹൈക്കോടതിയിൽ നിരന്തരം കേസ് വാദം നടക്കുമ്പോഴും കൃത്യമായി നിലപാട് സ്വീകരിക്കാതെ സർക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് ജില്ലാ പ്രസിഡന്‍റ്പരവൂർ സജീബ് ,സെക്രട്ടറി എസ് ശ്രീഹരി എന്നിവർ ആരോപിച്ചു.

മുട്ട, പാൽ എന്നിവയുടെ തുക സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. രണ്ട് ശതമാനം ഡിഎ യുടെ 39 മാസത്തെ കുടിശിക ലഭിക്കാനായി നൽകിയ കേസിലും സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്.

ഏറ്റവും ഒടുവിൽ ആർടി ഇ ആക്ടിന് വിരുദ്ധമായി 220 ദിവസത്തെ ഏകപക്ഷീയമായ അക്കാദമിക് കലണ്ടർ തയാറാക്കിയതുമായി ബന്ധപ്പെട്ട് കെപിഎസ്ടിഎ ഫയൽ ചെയ്ത ഹർജി രണ്ടാം തവണ വാദത്തിനെടുത്തപ്പോഴും മറുപടി സ്റ്റേറ്റ്മെന്‍റു പോലും ഫയൽ ചെയ്യാതെ അഡ്വക്കറ്റ് ജനറലിന്‍റെ സൗകര്യത്തിനായി കേസ് ഒരു മാസം മാറ്റിവയ്ക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്തത്.

അക്കാദമിക് കലണ്ടർ സംബന്ധിച്ച ഉത്തരവ് കോടതിയിൽ നിലനിൽക്കില്ലെന്ന് മനസിലാക്കിയ സർക്കാർ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി അധ്യാപകർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കാനാണ് ശ്രമിക്കുന്നത്.

ഈ സർക്കാരിനെതിരെ ഉച്ചഭക്ഷണം, ഡിഎ കുടിശിക, അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ കെപിഎസ്ടിഎ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

ശക്തമായ നിയമപോരാട്ടത്തിലൂടെയും ജനാധിപത്യസമരമാർഗങ്ങളിലൂടെയും അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി കെപിഎസ്ടിഎ മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.