ഇടപ്പള്ളിക്കോട്ട, വേട്ടുതറയിലും അടിപ്പാത വേണം
Thursday, July 4, 2024 6:09 AM IST
ദേശീയപാത അഥോറിറ്റിയുമായി എൻ.കെ. പ്രേമചന്ദ്രൻ ചർച്ച നടത്തി

കൊല്ലം : ദേശീയപാത 66 ല്‍ ഇടപ്പളളിക്കോട്ട, വേട്ടുതറ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എന്‍. കെ. പ്രേമചന്ദ്രന്‍ എംപി ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനുമായും മെമ്പര്‍മാരുമായി ചര്‍ച്ച നടത്തി.

കേന്ദ്ര ദേശീയപാത ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തിയത്.

ഇടപ്പളളിക്കോട്ടയിലെ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലമായ പന്മന ആശ്രമം, സംസ്കൃത സര്‍വകലാശാല ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി ആരാധനാലയങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഇരുവശത്തും ജനത്തിരക്കേറിയ പ്രദേശം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇടപ്പളളിക്കോട്ടയില്‍ അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അസൗകര്യങ്ങളെ സംബന്ധിച്ച് എംപി അധികാരികളെ ബോധ്യപ്പെടുത്തി.

പ്രദേശവാസികള്‍ക്കും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് നിലവിലെ രൂപരേഖ. ഇടപ്പളളിക്കോട്ടയില്‍ അടിപ്പാത ഒഴിവാക്കാനാകാനാകില്ലെന്ന് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ എംപി ചര്‍ച്ചയില്‍ ധരിപ്പിച്ചു.

കൊല്ലത്തിന്‍റെ കിഴക്കന്‍ മേഖലയിലെ ശാസ്താംകോട്ട, മൈനാഗപ്പളളി, തെക്കുംഭാഗം, തേവലക്കര, നീണ്ടകര പഞ്ചായത്തുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന വേട്ടുതറയില്‍ അടിപ്പാത നിര്‍മിക്കാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എംപി ചര്‍ച്ചയില്‍ ഉന്നയിച്ചു.

വേട്ടുതറയ്ക്ക് സമീപം നീണ്ടകരയില്‍ നിര്‍മിച്ചിട്ടുളള അടിപ്പാതയും സര്‍വീസ് റോഡും അശാസ്ത്രീയമാണെന്നും നീളം കൂടിയതും ഭാരം കൂടിയതുമായ വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്തതാണെന്നും എംപി അധികാരികളെ ബോധ്യപ്പെടുത്തി.

നീണ്ടകരയിലേയും വേട്ടുതറയിലേയും വാഹന ഗതാഗതം സുഗമമാക്കാന്‍ വേട്ടുതറയില്‍ വീതികൂടിയ സര്‍വീസ് റോഡും വലിയ അടിപ്പാതയും നിര്‍മിക്കണമെന്നും എംപി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എംപിയുടെ നിര്‍ദേശങ്ങള്‍ വീണ്ടും പരിശോധിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.