അനധികൃത പാർക്കിംഗ് ഫീസ് പിരിവ് തടയുമെന്ന് കോൺഗ്രസ്
Wednesday, July 3, 2024 5:41 AM IST
കൊല്ലം : വഴിയരികിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്ന് കോർപറേഷൻ കരാറുകാരൻ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും ഇനിയും ഇത് തുടരാൻ അനുവദിക്കില്ലെന്നും കൊല്ലം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ് ഡി. ഗീതാകൃഷ്ണൻ.

നിയമപ്രകാരം കോർപറേഷൻ പാർക്കിംഗിനായി പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ നിർത്തിയിടുന്ന വാഹനങ്ങൾക്കാണ് പാർക്കിംഗ് ഫീസ് ഇടാക്കേണ്ടത്. ചിന്നക്കട ക്ലോക്ക് ടവറിന് സമീപവും കൊല്ലം ബീച്ചിലും ലിങ്ക് റോഡിലും ഇങ്ങനെയാണ് കരാർ നൽകിയിരിക്കുന്നത്.

എന്നാൽ ബീച്ചിലും, കെഎസ്ആർടിസി യ്ക്ക് സമീപം ലിങ്ക് റോഡിലും പാർക്കിംഗ് പ്രദേശം കഴിഞ്ഞ് 500 മീറ്റർ ചുറ്റളവിൽ വരെ ആര് വാഹനം നിർത്തിയാലും നിർബന്ധപൂർവം പാർക്കിംഗ് ഫീസ് ഇടാക്കുകയും വാഹന ഉടമകളുമായി വാക്ക് തർക്കം ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്.

ബീച്ചിലെ പിരിവുകാരൻ പോർട്ട്‌ റോഡിൽ പിരിക്കുന്നതും ഇത്തരത്തിലാണെന്നും ഇനിയും ഇത് തുടർന്നാൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി തടയുമെന്നും ഗീതാകൃഷ്ണൻ പറഞ്ഞു.