ഇരുചക്രവാഹന മോഷണം; പ്രതികൾ പിടിയിൽ
Wednesday, July 3, 2024 5:41 AM IST
കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി.

തൊടിയൂർ നബീൽ മൻസിലിൽ നബീൽ (20), വേങ്ങ പുലിവിള വടക്കതിൽ സലാഹുദീൻ (52) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം നബീൽ സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നിടയിൽ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയുമായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ജൂണിൽ കോട്ടയം സ്വദേശിയായ രെജു കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇയാൾ മോഷണം ചെയ്ത് സലാഹുദീന് കൈമാറിയതായി കുറ്റ സമ്മതം നടത്തി.

തുടർന്ന് പോലീസ് സംഘം നബീൽ മോഷണം ചെയ്ത വാഹനങ്ങൾ തുച്ഛമായ വിലക്ക് വാങ്ങി പൊളിച്ചു വിൽപന നടത്തി വന്ന സലാഹുദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ മാരായ ഷിജു, ജിഷ്ണു, ശരത്ചന്ദ്രൻ, എസ് സിപിഒ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.