തട്ടുകടയിൽ ആക്രമണം: ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
Thursday, July 4, 2024 6:09 AM IST
കരുനാഗപ്പള്ളി: ആലുംമൂട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്കു നേരെ ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി.

കരുനാഗപ്പള്ളി പടവടക്ക് കുന്നേൽ പടിഞ്ഞാറേതറയിൽ സജിൻ(26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. മാർച്ച് 15 ന് രാത്രിയിൽ കരുനാഗപ്പള്ളി ആലുംമൂട്ടിലെ തട്ടുകടയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് ഭക്ഷണം കഴിക്കാനെത്തിയ തൊടിയൂർ സ്വദേശികളായ യുവാക്കളെ സജിനും സംഘവും മാരകമായി മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

കന്പിപ്പാര ഉൾപ്പടെ ഉപയോഗിച്ചാണ് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഈ കേസിൽ പ്രതികളായ പടവടക്ക് ശ്രീലകത്തിൽ പ്രഭാത് (27), പടവടക്ക് കുന്നേൽ പടിഞ്ഞാറേതറയിൽ ബ്രിട്ടോ എന്ന് വിളിക്കുന്ന മുഹമ്മദ് സലിൽ (30) എന്നിവരെ നേരത്തെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു. മുഖ്യ പ്രതിയായ സജിൻ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നു. തുടർന്ന് ഇതര സംസ്ഥാനങ്ങളിലടക്കം തെരച്ചിൽ നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുനലൂരിൽ വച്ച് പ്രതി അന്വേഷണ സംഘത്തിന്‍റെ വലയിലാവുകയായിരുന്നു. കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിന്‍റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ മോഹിത്തിന്‍റെ നേതൃത്വത്തിൽ എസ്ഐ മാരായ ജിഷ്ണു, ഷിജു, ഷാജിമോൻ, എഎസ്ഐ വേണുഗോപാൽ, എസ്പിഒമാരായ ഹാഷിം, രാജീവ് കുമാർ, സിപിഒ നൗഫൻജൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.