കേരളത്തിന്‍റെ ചിരകാല സ്വപ്നമായ എയിംസ് ജില്ലയിൽ സ്ഥാപിക്കണം: കുണ്ടറ പൗരവേദി
Wednesday, June 19, 2024 10:49 PM IST
കുണ്ടറ:കേരളത്തിന്‍റെ ചിരകാല സ്വപ്നമായ എയിംസ് കൊല്ലം ജില്ലയിൽ സ്ഥാപിക്കണമെന്ന് കുണ്ടറയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കുണ്ടറ പൗരവേദിആവശ്യപ്പെട്ടു.കേരളത്തിൽ എവിടെയാണ് എയിംസ് സ്ഥാപിക്കേണ്ടുന്നതെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് എയിംസ് കൊല്ലത്ത് സ്ഥാപിക്കണമെന്ന് ആവശ്യവുമായി കുണ്ടറ പൗര വേദി മുന്നിട്ടിറങ്ങിയത്.

എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊല്ലം ജില്ല തന്നെയാണ്. ഇവിടെ എല്ലാ ഭൗതിക സാഹചര്യങ്ങളോടുകൂടിയ രണ്ടു കേന്ദ്രങ്ങൾ സർക്കാർ ഉടമയിൽ തന്നെ ഉണ്ടെന്നതാണ് സുപ്രധാനമായ കാര്യം.

ഒന്നാമത്തേത് കുണ്ടറ അലിൻഡ് ഫാക്ടറിയുടെ വകയായുള്ള 62.5 ഏക്കർ ഭൂമിയും കോട്ടേഴ്സ് ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയങ്ങളുമാണ്.

കമ്പനി നടത്തിപ്പുകാരായ സോമാനിയ ഗ്രൂപ്പുമായി കേരള സർക്കാർ ഉണ്ടാക്കിയിരുന്ന പാട്ടക്കരാർ രണ്ടായിരത്തിൽ അവസാനിച്ചതായും തുടർന്ന് പുതുക്കി നൽകിയിട്ടില്ലെന്നും ഈ ഭൂമി പൂർണമായും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥിതിയിലുള്ളതാണെന്നും വിവരാവകാശ നിയമം 2005 പ്രകാരം സംസ്ഥാന സർക്കാർ കുണ്ടറ പൗരവേദിക്ക് വിവരം നൽകിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ, കെഎസ്ഇബി സബ്സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരു വിളിപ്പാടകലെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. എന്തുകൊണ്ടും എയിംസ് സ്ഥാപിക്കാൻ ഈ ഭൂമിയോഗ്യമാണെന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല.


രണ്ടാമത്തെ സൗകര്യമുള്ള സ്ഥലം കൊല്ലത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാർവതി മില്ലിന്‍റെ ഭൂമിയാണ്. കേന്ദ്രസർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമി അവിടെയുണ്ട്. അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന തുണിമില്ല് പതിറ്റാണ്ടുകളായി നിശ്ചലമാണ് . ഇതും എയിംസ് സ്ഥാപിക്കുന്നതിന് ഏറെ സൗകര്യപ്രദം തന്നെ.

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉള്ള ഏതെങ്കിലും ഒരിടത്ത് എയിംസ് സ്ഥാപിക്കണമെന്നതാണ് കുണ്ടറ പൗര വേദിയുടെ എക്കാലത്തെയും ആവശ്യം.

ഈ രണ്ടു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളും മറ്റ് അനുബന്ധ കാര്യങ്ങൾക്കുമായി കോടികൾ ചെലവഴിക്കേണ്ടി വരില്ലെന്നതാണ് മറ്റൊരു സവിശേഷത. ഈ രണ്ടു സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടുകൂടി എയിംസ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി ജനപ്രതിനിധികളുടെ സമ്പൂർണ പിന്തുണ ഉണ്ടാകണമെന്നും കുണ്ടറ പൗര വേദി ആവശ്യപ്പെട്ടു.

പൗരവേദി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽസ്ഥാപക പ്രസിഡന്‍റ് ് പ്രൊഫ ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ .വി .മാത്യു, ടി .എ .അൽഫോൺസ് , ഇ. ശശിധരൻ പിള്ള,പ്രൊഫ എസ് .വർഗീസ്, ജി .ബാബുരാജൻ, ഡോ. എസ് .ശിവദാസൻ പിള്ള, വി .അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.