ഇന്ത്യയിലെ മതനിരപേക്ഷത തകർന്നിട്ടില്ല: ജെയിംസ് കൂടൽ
Thursday, July 4, 2024 12:24 PM IST
പി.പി. ചെറിയാൻ
ഹൂസ്റ്റൺ: ഇന്ത്യയിലെ മതനിരപേക്ഷത തകർന്നിട്ടില്ലെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടൽ. ലോക്‌സഭ സ്പീക്കറായി ഓം ബിർല ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നായിരുന്നു.

ഈ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. രാജ്യത്തെ മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്‍റെ സൂചനയാണിത്. പത്തുവർഷത്തിന് ശേഷമാണ് രാജ്യത്തൊരു പ്രതിപക്ഷ നേതാവ് ഉണ്ടാവുന്നത്.

ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്‌ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും.

സംഘപരിവാറിന് രാജ്യത്തെ അവരുടെ മതരാജ്യമാക്കിമാറ്റാൻ കഴിയിലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്‍റെ വരവോടെ രാജ്യത്ത് സംഭവിക്കാൻ പോകുന്നത് എന്നും ജെയിംസ് കൂടൽ പറഞ്ഞു.

ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യംചെയ്യപ്പെടുക തന്നെ ചെയ്യും. ഈ വഴിക്ക് ഒരു മാറ്റം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞാൽ വരും കാലം കോൺഗ്രസിന്‍റെയും ഇന്ത്യാ സഖ്യത്തിന്‍റെയുമാകും.

ഹിന്ദുത്വ അജണ്ടയിലൂന്നിയുള്ള മോദിയുടെ ഭരണം ജനം വെറുത്തു എന്നതിന് തെളിവാണ് ഇന്ത്യാ സഖ്യത്തിന്‍റെ സ്വീകാര്യത. വലിയൊരു മാറ്റം രാജ്യം ആഗ്രഹിക്കുന്നു. അതിന് കരുത്തേകാൻ രാഹുലിന് കരുതുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.