ഡമോക്രാറ്റുകൾ ബൈഡനെ ഉപേക്ഷിക്കരുതെന്ന് അലൻ ലിച്ച്മാൻ
Wednesday, July 3, 2024 3:10 AM IST
പി .പി. ചെറിയാൻ
വാഷിംഗ്ടൺ: പ്രസിഡന്‍റ് ജോ ബൈഡനെ മാറ്റുന്നത് 2024ലെ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾക്ക് തിരിച്ചടിയാകുമെന്ന് 10 പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ ഒമ്പത് ഫലങ്ങളും കൃത്യമായി പ്രവചിച്ച ചരിത്രകാരൻ അലൻ ലിച്ച്മാൻ ശനിയാഴ്ച വാദിച്ചു.

മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തിയ തെരഞ്ഞെടുപ്പ് സംവാദത്തിനുശേഷം മത്സരത്തിൽ നിന്ന് പിന്മാറാൻ 81 കാരനായ ബൈഡനോട് ഡമോക്രാറ്റിക് പ്രവർത്തകരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

“അതൊരു വലിയ തെറ്റാണ്. അവർ ഡോക്ടർമാരല്ല. ബൈഡന് രണ്ടാം ടേം വഹിക്കാൻ ശാരീരികമായി കഴിവുണ്ടോ ഇല്ലയോ എന്ന് അവർക്കറിയില്ല’’ ലിച്ച്മാൻ പറഞ്ഞു.

"ഇതെല്ലാം വിഡ്ഢിത്തം നിറഞ്ഞ അസംബന്ധമാണ്'. 13 ചരിത്രപരമായ ഘടകങ്ങൾ ഉപയോഗിച്ച്, 2000 ലെ മൽസരം ഒഴികെ, കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടെയും ഫലം ലിച്ച്മാൻ കൃത്യമായി പ്രവചിച്ചിട്ടുണ്ട്.