ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്തിന് 15 മില്യൺ ഡോളർ നഷ്‌ട പരിഹാരം
Thursday, July 4, 2024 7:25 AM IST
പി .പി. ചെറിയാൻ
സാൻ ഡീഗോ: അഞ്ച് വർഷം മുമ്പ് ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്തിന് 15 മില്യൺ ഡോളർ നഷ്ട പരിഹാരം. 24 വയസുകാരിയായ എലിസ സെർനയുടെ കുടുംബത്തിനാണ് സാൻ ഡീഗോ കൗണ്ടി 14 മില്യൺ ഡോളർ നൽകും. കോസ്റ്റ് കറക്ഷണൽ മെഡിക്കൽ ഗ്രൂപ്പ് ഒരു മില്യൺ ഡോളറും നൽകും.

എലിസ സെർനയുടെ ബന്ധുക്കളും കൗണ്ടിയും തമ്മിലുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് വെള്ളിയാഴ്ച രാത്രി ഒത്തുതീർപ്പിലെത്തിയത്. ഫെഡറൽ വ്യവഹാരത്തിന് മേൽനോട്ടം വഹിക്കുന്ന ജഡ്ജിയാണ് കരാർ സ്ഥിരീകരിച്ചതെന്ന് സാൻ ഡീഗോ യൂണിയൻ ട്രിബ്യൂൺ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

അഞ്ചാഴ്ച ഗർഭിണിയായിരുന്ന സെർന മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് ജയിലിലെത്തിയത്. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് ഹെറോയിൻ ഉപയോഗിച്ചതായി ജയിൽ ജീവനക്കാരോട് സെർന പറഞ്ഞതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

സെർന ബോധരഹിതയായപ്പോൾ അവരെ പരിശോധിക്കുന്നതിൽ നഴ്സ് പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.