ഹൂസ്റ്റൺ: ഹൂസ്റ്റൺ നഗരത്തിനും ഷുഗർലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവയ്പുകളിൽ സംഭവങ്ങളിൽ നാല് പേർ മരിച്ചതായി പോലീസ് അറിയിച്ചു. പ്രതി പിന്നീട് ജീവനൊടുക്കിയതായും സ്ഥിരീകരിച്ചു.

വെടിവയ്പുകളുടെ തുടക്കം ഷുഗർലാൻഡിലെ റോഡ് റേജിൽ നിന്നായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവയ്പിൽ സ്ത്രീക്ക് വെടിയേറ്റു. പിന്നീട് ഇവരെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്തൊരു മണിക്കൂറിൽ, ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവയ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവയ്പിൽ കലാശിക്കുകയായിരുന്നു.


അതിനിടെ ഒരു സാക്ഷിയും മരിച്ചു. മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു. അവിടെ പ്രതിയെ ജീവനൊടുക്കിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്.

പ്രതിയെത്തിയ വാഹനമായ ഫോർഡ് എസ്കേപ്പ് എല്ലാ വെടിവയ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന് പൊലീസും പറഞ്ഞു. ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും പോലീസ് വ്യക്തമാക്കി.