ചെങ്ങണാംകുന്ന് റഗുലേറ്ററിൽ ജലസമൃദ്ധിയുടെ നിറക്കാഴ്ച
Sunday, May 5, 2024 2:29 PM IST
ഷൊർണൂർ: ജലസമൃദ്ധിയുടെ നിറക്കാഴ്ചയൊരുക്കി ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ. രൂക്ഷമായ വരൾച്ചമൂലം ഭാരതപ്പുഴ വറ്റിവരളുമ്പോഴും ചെങ്ങണാംകുന്ന് റെഗുലേറ്റർ ജലസമൃദ്ധമാണ്. ഇരുകര മുട്ടി നിൽക്കുന്ന ജലസമൃദ്ധി നയനാനന്ദകരമായ കാഴ്ചകൂടിയാണ്.

മുൻവർഷങ്ങളിലെ ജലനിരപ്പ് ഇപ്പോഴില്ലെങ്കിലും പമ്പിംഗിനുള്ള വെള്ളം ഇവിടെ സുലഭമാണ്. രണ്ടടിയോളം ഉയരത്തിൽ ജലനിരപ്പ് നിൽക്കുന്നതിനാൽ ഷൊർണൂർ ഭാഗത്തേക്ക് ഒരു കിലോമീറ്ററോളം ദൂരത്തിലേക്ക് വെള്ളം ലഭിക്കുന്നുണ്ട്. ജലസേചനത്തിന് കനാൽ വഴിയും വെള്ളം പമ്പുചെയ്യുന്നുണ്ട്. കനത്തചൂടിൽ കനാൽവെള്ളത്തിന്‍റെ തണുപ്പിലേക്ക് കുട്ടികളുമെത്തുന്നുണ്ട്. നിലവിൽ റെഗുലേറ്റർ പരിസരത്ത് വേനൽക്കാല പച്ചക്കറിക്കൃഷിയും സജീവമാണ്. ഇവിടെയുള്ള രണ്ടേക്കറിലധികം പാടശേഖരത്തിൽ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്.

കൃഷിയിടങ്ങളിലേക്ക് കനാൽവഴി വെള്ളമെത്തുന്നത് ആശ്വാസമാണ്. അതേസമയം, റെഗുലേറ്ററിന്‍റെ താഴെയായുള്ള പട്ടാമ്പി മേഖലയിൽ ഭാരതപ്പുഴ വരണ്ടുണങ്ങി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ വെള്ളവും പട്ടാമ്പി പാലത്തിന ു സമീപം വറ്റിത്തുടങ്ങി. വരുംദിവസങ്ങളിൽ ഇത് പമ്പിംഗിനെയും ബാധിക്കുമെന്നാണ് ആശങ്ക.

ദേശമംഗലം, ഓങ്ങല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചെങ്ങണാംകുന്ന് റെഗുലേറ്ററുള്ളത്. പരിസരപ്രദേശങ്ങളിലെ നൂറേക്കറോളം കൃഷിക്കും റെഗുലേറ്റർ ഫലപ്രദമാണ്. മൂന്നുകിലോമീറ്ററോളം ജലനിരപ്പ് നിലനിർത്തിയാൽ അഞ്ചുകിലോമീറ്ററോളം ദൂരത്തിൽ പുഴയിൽ വെള്ളം തടഞ്ഞുനിർത്താനാവും. അതേസമയം, റെഗുലേറ്റർ പരിധിയിൽ ചെറുകിട കുടിവെള്ളപദ്ധതികളടക്കം ഇനിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കനത്ത ചൂട് ഇതേ രീതിയിൽ തുടർന്നാൽ ഈ റെഗുലേറ്ററിലെ വെള്ളവും വറ്റി തുടങ്ങും എന്ന കാര്യം ഉറപ്പാണ്. ഇനിയും മഴ ലഭിക്കാത്ത പക്ഷം വലിയ ദുരന്തമാണ് വരാനിരിക്കുന്നത്.