കൂട്ടുപാതയിലെ ഡംപ്് സൈറ്റ് ബയോ മൈനിംഗ്; ആലോചനാ യോഗം സംഘടിപ്പിച്ചു
Sunday, May 5, 2024 2:29 PM IST
പാലക്കാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി) നടപ്പാക്കുന്ന പാലക്കാട് കൂട്ടുപാതയിലെ ഡംപ് സൈറ്റ് ബയോ മൈനിംഗ് പദ്ധതിയില്‍ സാമൂഹിക, പരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രാദേശിക സമൂഹത്തിന്‍റെ ആശങ്ക പരിഹരിക്കുമെന്നും കൂടിയാലോചനാ യോഗത്തില്‍ അധികൃതര്‍ ഉറപ്പുനല്‍കി.

പാലക്കാട് നഗരസഭയിലെയും കൊടുമ്പ് ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ പദ്ധതിയുടെ ആവശ്യകതയും നടപ്പാക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും വിശദീകരിച്ചു.

സംസ്ഥാനത്തെ ഇരുപതോളം നഗരങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വീണ്ടെടുക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കെഎസ് ഡബ്ല്യുഎംപി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് കൂട്ടുപാതയിലേത്. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പാലക്കാട് നഗരസഭയുടെ കൂട്ടുപാത ഡംപ്സൈറ്റ് സ്ഥിതിചെയ്യുന്നത്. നഗരങ്ങളെ കൂടുതല്‍ വൃത്തിയുള്ളതാക്കി മാറ്റുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് ഗുണകരമായ രീതിയില്‍ ഈ ഭൂമി വിനിയോഗിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കൂടിയാലോചനാ യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി. രാജേഷിന്‍റെ നിര്‍ദേശപ്രകാരം കൂട്ടുപാതയിലെ മാലിന്യ നിക്ഷേപ കേന്ദ്രം ബയോപാര്‍ക്കാക്കി മാറ്റുമെന്ന് അവര്‍ പറഞ്ഞു. ഫണ്ടുകള്‍ സമാഹരിച്ച് മികച്ച ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ നഗരസഭ പദ്ധതിയിടുന്നതായും അവര്‍ പറഞ്ഞു.

പദ്ധതിയുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് അവബോധം നല്‍കുന്നതിനും പദ്ധതിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്. പ്രദേശവാസികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേള്‍ക്കുകയും അവ പരിഹരിക്കുകയും ബന്ധപ്പെട്ടവരുടെ സഹകരണം ഉറപ്പാക്കുകയുമായിരുന്നു യോഗത്തിന്‍റെ ലക്ഷ്യം.