ചങ്ങനാശേരി: അതിരൂപതയില്‍ നാമൊരുകുടുംബം എന്ന പ്രതിജ്ഞ പുതുക്കി ഐക്യകാഹളവുമായി ചങ്ങനാശേരി അതിരൂപതയുടെ 139-ാം ജന്മദിനസമ്മേളനം. ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളി പാരിഷ്ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം അതിരൂപതയുടെ സ്‌നേഹസംഗമമായി മാറി.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 18 ഫൊറോനകളിലായി വ്യാപിച്ചുകിടക്കുന്ന മുന്നൂറോളം ഇടവകകളിലെ എണ്‍പതിനായിരത്തിലേറെവരുന്ന കുടുംബങ്ങളുടെ പ്രതിനിധികളും വൈദികരും സന്യസ്തരുമാണ് അതിരൂപതയുടെ ചരിത്രസംഗമത്തില്‍ സാക്ഷികളായത്.

മെത്രാപ്പോലീത്തന്‍പള്ളിയില്‍നിന്ന് മാര്‍ ആന്‍റണി പടിയറയുടെ ഛായാചിത്രവും ദീപശിഖയും സമ്മേളനത്തിനുമുമ്പ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളനവേദിയില്‍ എത്തിച്ച് പ്രതിഷ്ഠിച്ചു. 18 ഫൊറോനകൗണ്‍സില്‍ സെക്രട്ടറിമാര്‍ പതാകകളുമായി വേദിക്കുമുമ്പില്‍ അണിനിരന്നു. അതിരൂപത വികാരിജനറാള്‍ മോണ്‍. മാത്യൂ ചങ്ങങ്കരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ സമ്മേളനത്തിനെത്തിയവര്‍ ഏറ്റുചൊല്ലി.

മാര്‍ തോമസ് തറയില്‍ ആര്‍ച്ച്ബിഷപ്പായശേഷമുള്ള ആദ്യത്തെ അതിരൂപതദിന സമ്മേളനംകൂടിയായിരുന്നു ഇത്. ഇടവകകളും ഭക്തസംഘടനകളും പരസ്പരം ശ്രവിച്ച് തീരുമാനമെടുക്കണമെന്നും അതെല്ലാവരും അംഗീകരിച്ച് അതിരൂപത ഒരുകുടുംബമായി മുന്നോട്ടുപോകണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

140-ാം അതിരൂപതാദിനം നടക്കുന്ന തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയും കൈക്കാരന്മാരും ഇടവക പ്രതിനിധികളും ചേര്‍ന്ന് മാര്‍ തോമസ് തറയിലില്‍നിന്ന് അതിരൂപതാ പതാക ഏറ്റുവാങ്ങി. മെത്രാഭിഷേകത്തിന്‍റെ 23-ാംവാര്‍ഷികം ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സമ്മേളനത്തില്‍ അനുമോദനം അര്‍പ്പിച്ചു. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

മുപ്പതംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. സംഘാടനമികവില്‍ സമ്മേളനം അത്യധികം ശ്രദ്ധിക്കപ്പെട്ടു. വികാരി ജനറാള്‍മാരായ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട്, മോണ്‍. ജോണ്‍ തെക്കേക്കര, മോണ്‍. സ്‌കറിയ കന്യാകോണില്‍ ചാന്‍സിലര്‍ റവ. ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്‍റണി മാളിയേക്കല്‍, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ.ജോസഫ് വാണിയപ്പുരയ്ക്കല്‍,

ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ ആനക്കല്ലുങ്കല്‍, ഫാ. ചെറിയാന്‍ കക്കുഴി, ഫാ. ജിന്‍സ് ചോരേട്ടുചാമക്കാല, ഫാ. ജോഷി പുത്തന്‍പുരയ്ക്കല്‍, ഫാ. മാത്യു നടമുഖത്ത്, ഫാ. ഐബിന്‍ പകലോമറ്റം, ഫാ. തോമസ് കൊറ്റത്തില്‍ ഫാ. മിന്‍റു മൂന്നുപറയില്‍, ഫാ. ജിന്‍റോ മുരിയങ്കരി, ഫാ. ജേക്കബ് പാറയ്ക്കല്‍, ഫാ. ജിജോ മാറാട്ടുകളം, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. സിറിള്‍ കളരിക്കല്‍, ഫാ. ഷെറിന്‍ കുറശേരി,

ജോജി ചിറയില്‍, സൈബി അക്കര, എ.ജെ. ജോസഫ് ആലഞ്ചേരി, കുര്യാച്ചന്‍ ഒളശ, ചാള്‍സ് പാലാത്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, മുന്‍ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി, ജോസഫ് കെ. നെല്ലുവേലി തുടങ്ങിയവര്‍ പങ്കെടുത്തു.

നെല്‍കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം

ചങ്ങനാശേരി: കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാദിന സമ്മേളനം. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.

നെല്ലിന് വിലയും വിപണിയുമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സ്വാഗത പ്രസംഗത്തില്‍ അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് ആവശ്യപ്പട്ടു.

കുട്ടനാട്ടിലെ കര്‍ഷകരുടെ ജീവിത പ്രതിസന്ധി വരച്ചുകാട്ടുന്ന നൃത്ത രംഗാവിഷ്‌കാരവും ശ്രദ്ധേയകാഴ്ചയായി.