കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നഗരസഭകളിലെ വാര്‍ഡുവിഭജനവും പൂര്‍ത്തിയായി. അന്തിമ വിജ്ഞാപനം വന്നതോടെ ജില്ലയിലെ ആറു നഗരസഭകളിലായി വാര്‍ഡുകള്‍ 208 ആയി. നേരത്തെ 204 വാര്‍ഡുകളാണുണ്ടായിരുന്നത്. കോട്ടയം, വൈക്കം, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ നഗരസഭകളിലാണ് ഓരോ വാര്‍ഡ് വീതം വര്‍ധിച്ചത്. പാലാ, ചങ്ങനാശേരി നഗരസഭകളില്‍ വാര്‍ഡ് എണ്ണം കൂടിയിട്ടില്ല. എന്നാല്‍ പേരിലും അതിരുകളിലും വ്യത്യാസം വന്നിട്ടുണ്ട്.

ചങ്ങനാശേരി നഗരസഭയില്‍ എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാര്‍ഡിനു മാറ്റം വന്നു. 14-ാം നമ്പര്‍ എന്‍എസ്എസ് കോളജ് വാര്‍ഡിലായിരുന്നു എന്‍എസ്എസ് ആസ്ഥാനം. പുനര്‍ വിഭജനത്തില്‍ മന്നം നഗര്‍ വാര്‍ഡിലേക്ക് ആസ്ഥാനം മാറി. വാഴൂര്‍ റോഡില്‍ ചങ്ങനാശേരി നഗരസഭയുടെ അതിര്‍ത്തി ഇനി പാറേല്‍പള്ളി വാര്‍ഡാകും.

ജില്ലയിലെ 71 പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 1140 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തു വാര്‍ഡുകള്‍ പുനര്‍വിഭജനത്തില്‍ 1223 വാര്‍ഡുകളായി. ഈ മാസം അവസാനത്തോടെ ബ്ലോക്ക്, ജില്ലാ വാര്‍ഡുകളുടെയും പുനര്‍നിര്‍ണയം പൂര്‍ത്തിയായി വിജ്ഞാപനം ഇറങ്ങും.


നാല് നഗരസഭകളില്‍ ഒരു വാര്‍ഡ് കൂടി

(നഗരസഭ, ആകെ വാര്‍ഡ്, പുതിയ വാര്‍ഡിന്‍റെ പേര്, നമ്പര്‍ എന്ന ക്രമത്തില്‍)
കോട്ടയം-53, ഒരു വാര്‍ഡ് കൂടി, ഈരയില്‍കടവ്-19, ട്രാവന്‍കൂര്‍ സിമന്‍റ്സ്-22, മിനി സിവില്‍ സ്‌റ്റേഷന്‍-47 എന്നീ പേരുകളില്‍ പുതിയ വാര്‍ഡുകളും വന്നു. (കോടിമത സൗത്ത് എന്ന വാര്‍ഡ് പേര് ഇല്ലാതായി)
വൈക്കം-27, ഫയര്‍ സ്‌റ്റേഷന്‍-10
ഈരാറ്റുപേട്ട-29, നടയ്ക്കല്‍-13
ഏറ്റുമാനൂര്‍-36, കണ്ണംപുര-13
പാലാ, ചങ്ങനാശേരി നഗരസഭകളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ല.

ജില്ലയില്‍ 450 അധികബൂത്തുകള്‍ വേണ്ടിവരും

കോട്ടയം: അടുത്ത പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പുതുതായി 450 ബൂത്തുകള്‍കൂടി ക്രമീകരിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.

ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന കേന്ദ്ര ഇലക്‌ഷന്‍ കമ്മീഷന്‍റെ നിര്‍ദേശം സംസ്ഥാനത്തും പാലിക്കുമ്പോള്‍ 6500 അധിക ബൂത്തുകളാണ് വേണ്ടിവരിക.

ജില്ലയില്‍ കൂടുതല്‍ ബൂത്തുകള്‍ വരുമ്പോള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രണ്ടായിരത്തോളം ജീവനക്കാരെയും അധികമായി കണ്ടെത്തേണ്ടതുണ്ട്.

ബൂത്തുകളായി സ്‌കൂളുകളും കോളജുകളും ഹാളുകളും ഉണ്ടെങ്കില്‍ കൂടുതല്‍ ബൂത്തുകള്‍ ക്രമീകരിക്കുക ദുഷ്‌കരമല്ല. എന്നാല്‍ അങ്കണവാടികള്‍, വായനശാലകള്‍ തുടങ്ങിയ ചെറിയ കെട്ടിടങ്ങള്‍ ഏക ബൂത്തുകളായി പ്രവര്‍ത്തിക്കുന്നിടത്ത് അധികം ബൂത്ത് എളുപ്പമല്ല. താത്കാലിക ഷെഡുകളില്‍ ബൂത്ത് ക്രമീകരിക്കാന്‍ സുരക്ഷാകാര്യങ്ങളാല്‍ അനുവദിക്കില്ല. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ളത് 25,494 ബൂത്തുകളാണ്.