കടുത്തുരുത്തി: കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലും വീടുകളില്‍ വെള്ളം കയറി. ആപ്പാഞ്ചിറ, മുക്കം, കാന്താരിക്കടവ്, മാന്നാര്‍ മിച്ചഭൂമി എന്നിവിടങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറി. എഴുമാന്തുരുത്ത് ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ആയാംകുടി-ആപ്പാഞ്ചിറ റോഡില്‍ മുക്കം മുതല്‍ കാന്താരിക്കടവ് വരേയുള്ള ഭാഗത്ത് വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

എഴുമാന്തുരുത്തില്‍ തുരുത്ത്, പുലിത്തുരുത്ത്, മാത്താംകരി, പത്തിപ്പാടം പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എഴുമാന്തുരുത്ത് ഗവണ്‍മെന്‍റ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കൊല്ലങ്കേരി ഭാഗത്തുള്ള 12 കുടുംബങ്ങള്‍ ക്യാമ്പിലുണ്ട്. കടുത്തുരുത്തി വലിയതോടും ചുള്ളിത്തോടും ആപ്പാഞ്ചിറ തോടും നിറഞ്ഞൊഴുകുകയാണ്. ആപ്പുഴ-കടുത്തുരുത്തി റോഡിലും വെള്ളം കയറിയിട്ടുണ്ട്.

കടുത്തുരുത്തി-അറുന്നൂറ്റിമംഗലം റോഡില്‍ കൈലാസപുരം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗാതാഗതം ഭാഗികമാണ്. ചെറുവാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാനാകില്ല. ബസുകള്‍ ഉള്‍പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാനാകുന്നത്.