മുക്കൂട്ടതറ: കൊല്ലമുളയിൽ കലുങ്ക് നിർമാണം മൂലം ചാത്തൻതറയിലേക്കുള്ള ഗതാഗതം നിർത്തിവച്ചതോടെ പകരം ഉപയോഗത്തിലുള്ള പലകക്കാവ് പാതയിൽ ഗതാഗതം ദുരിതമായി. കനത്ത മഴയും റോഡിന്‍റെ വീതി കുറവും പലകക്കാവ് പാലത്തിന് സമീപം ചെളിക്കുണ്ടായ ഭാഗത്ത് കുഴി രൂപപ്പെട്ടതുമാണ് യാത്ര ദുരിതത്തിലാക്കിയിരിക്കുന്നത്.

കൊല്ലമുളയിൽ കലുങ്ക് നിർമാണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പ് പറഞ്ഞാണ് മരാമത്ത് അധികൃതർ നിർമാണം തുടങ്ങിയത്. എന്നാൽ, ഇപ്പോൾ പണികൾ നിലച്ച അവസ്ഥയിലാണ്. പൊളിച്ചിട്ട കലുങ്കിന് സമീപം പണിത നടപ്പാലം ഇപ്പോൾ അപകടാവസ്ഥയിലുമാണ്.

എരുമേലി, കണമല, ഏഞ്ചൽവാലി, കിസുമം, ഉമിക്കുപ്പ, മുട്ടപ്പള്ളി, വെൺകുറിഞ്ഞി, കൊല്ലമുള, ഇടകടത്തി ഭാഗങ്ങളിൽ നിന്ന് 50 ലധികം സ്കൂൾ ബസുകൾ കടന്നുപോകുന്ന പാതയാണ്. സ്കൂൾ തുറക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സമാന്തര പാതയിലെ യാത്ര ദുരിതത്തിലായത് ജനങ്ങളെ കൂടുതൽ വലയ്ക്കും. വളരെ ശോചനീയാസ്ഥയാണ് പലകക്കാവ് പാലത്തിന്‍റേത്. പാലം കഴിഞ്ഞുള്ള കയറ്റത്തിൽ കുഴികളായി തുടങ്ങി. സമാന്തര പാതയുടെ തുടക്കത്തിലുള്ള വലിയ കുഴി നികത്തി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ അപകടങ്ങൾ ഉണ്ടായേക്കുമെന്ന് നാട്ടുകാർ പറയുന്നു.