തലയോലപ്പറമ്പ്: വിറകുപുരയിൽ പെരുന്പാമ്പ് കയറിയത് വീട്ടുകാരെ ഭീതിയിലാക്കി. തലയോലപ്പറമ്പ് ചാലുവേലിൽ ഉദയന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുന്പാമ്പ് കയറിയത്. വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നതു കേട്ട് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറ്റത്തുനിന്ന് ഇഴഞ്ഞു വന്ന് പെരുമ്പാമ്പ് വിറക് കൂട്ടിയിട്ടിരിക്കുന്ന ഷെഡിലേക്കു കയറുന്നതു കണ്ടത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എസ്ഐ പി.എസ്. സുധീരനും സംഘവും സ്ഥലത്തെത്തി. തുടർന്ന് പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച സർപ്പഗ്രൂപ്പ് അംഗം വെള്ളൂർ സ്വദേശി ആൽബിൻ മാത്യു തോട്ടുപുറത്തെ വിവരം അറിയിക്കുകയുമായിരുന്നു.

ആൽബിനെത്തി വിറകുകൾക്കിടയിൽ പതുങ്ങിയിരുന്ന പെരുംപാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിനു കൈമാറും. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വർധിച്ചതോടെ പെരുംപാമ്പ് ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്.