തലയാഴം: തലയാഴം പഞ്ചായത്തിലെ എട്ട്, ഒൻപത്, 10 വാർഡുകളുമായി ബന്ധപ്പെട്ട മംഗലത്തുകരി പാടശേഖരം പെയ്ത്തുവെള്ളം നിറഞ്ഞു മുങ്ങിയതിനെത്തുടർന്ന് 60 കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായി.

വീടുകളിൽ വെള്ളം കയറിയതോടെ വയോധികരായ രോഗികൾക്കും കുട്ടികൾക്കും പുറത്തിറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ പ്രാഥമികാവശ്യങ്ങൾ നടത്താനോ സാധിക്കുന്നില്ല. ടാങ്കുകളിൽവെള്ളം നിറഞ്ഞ് കക്കൂസ് മാലിന്യങ്ങൾ പ്രദേശത്തെ വെള്ളത്തിൽ കലർന്നത് രോഗഭീതി പരത്തുകയാണ്.

മഴയുടെ തുടക്കത്തിൽ പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്തിരുന്നെങ്കിൽ വെള്ളപ്പൊക്ക ദുരിതം ഇത്രയധികം നേരിടേണ്ടിവരില്ലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

60 കുടുംബങ്ങളിൽ 40 കുടുംബം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതരെ തങ്ങളുടെ ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് ആരോപണം.