കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നവകേരള സദസിന്‍റെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും ഏതാനും പദ്ധതികള്‍ക്ക് വികസനഫണ്ട് അനുവദിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരം കടുത്തുരുത്തി മണ്ഡലത്തിലേക്ക് ഏഴു കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

കുറുപ്പന്തറ ജംഗ്ഷന്‍ വികസന ടാറിംഗിനും കുറുപ്പന്തറ-മണ്ണാറപ്പാറ-മള്ളിയൂര്‍ ജംഗ്ഷന്‍, കുറുപ്പന്തറ കടവ്-മാന്‍വെട്ടം-കല്ലറ പുത്തന്‍പള്ളി ജംഗ്ഷന്‍ ബിസി ഓവര്‍ലെ ടാറിഗും ഡ്രൈയിനേജ്-ഫുട്പാത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ടിന് നാലു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു പ്രവര്‍ത്തി നടപ്പാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.