അതിരമ്പുഴ : പോളയും പായലും നിറഞ്ഞ് ഒഴുക്കു നിലച്ച പെണ്ണാർ തോട് കവിഞ്ഞൊഴുകിയതിനെത്തുടർന്ന് മീൻകുളം തകർന്ന് വൻ നഷ്ടം. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാർഡിൽ കുറ്റിയേൽ കവലക്കു സമീപം പെണ്ണാർ തോടിനോടു ചേർന്ന് മീൻകൃഷി നടത്തുന്ന നീണ്ടൂർ സ്വദേശി സന്തോഷ് ചെത്തിക്കുഴിയുടെ ഉടമസ്ഥതയിലുള്ള മീൻകുളമാണ് തകർന്നത്.

രണ്ട് ഏക്കർ വിസ്തൃതിയിലുള്ള കുളത്തിൽ നിക്ഷേപിച്ചിരുന്ന മുഴുവൻ മീനുകളും നഷ്ടപ്പെട്ടു. വൻ നഷ്ടമാണ് സംഭവിച്ചത്. പെണ്ണാർ തോടിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചിരുന്നവരും ദുരിതത്തിലായി.

അഞ്ചു വർഷമായി തോട് ശുചിയാക്കാതെ ഒഴുക്കു നിലയ്ക്കുകയും മാലിന്യങ്ങൾ നിറയുകയും ചെയ്തതോടെ മത്സ്യബന്ധനം നടത്താനാകുന്നില്ലെന്നും തങ്ങളുടെ ഉപജീവനമാർഗം അടഞ്ഞെന്നും ശ്രീകണ്ഠമംഗലം കുറ്റിയേൽ മോഹനൻ, രാജൻ എന്നിവർ പറഞ്ഞു.