കല്ലറ: കല്ലറ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. മുണ്ടാര്‍, മണിയന്തുരുത്ത് മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. മഴയും വെള്ളപ്പൊക്കവും ശക്തമായാല്‍ കല്ലറ എസ്എംവി എന്‍എസ്എസ് എച്ച്എസ്എസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

മുണ്ടാറില്‍ 150 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പലരും ബന്ധുവീടുകളിലേക്കടക്കം താമസം മാറിയിട്ടുമുണ്ട്. വര്‍ഷ കൃഷിക്കായി ഒരുക്കിയിട്ടിരുന്ന മുണ്ടാറിലെ ഒന്നാം നമ്പര്‍ ബ്ലോക്ക് പാടശേഖരത്താണ് ഇന്നലെ പുലര്‍ച്ചെ മടവീഴ്ചയുണ്ടായത്.

കരിയാറില്‍ ജലനിരപ്പ് വര്‍ധിച്ചതോടെ പെട്ടിയും പറയും തള്ളിപ്പോയി മട വീഴുകയായിരുന്നു. 114 ഏക്കര്‍ വരുന്ന പാടത്തെ 60 എക്കറിലെ നെല്‍ക്കൃഷി നേരത്തേ വിളവെടുത്തിരുന്നു. 40 ഏക്കറിലെ കപ്പയും പത്ത് ഏക്കറിലെ ഏത്തവാഴക്കൃഷിയും ഇവിടെ പൂര്‍ണമായും നശിച്ചു.
55,000 ചുവട് കപ്പകൃഷി ദിവസങ്ങളായി പെയ്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലായിരുന്നു.

ഒരു ചുവട്ടില്‍ എട്ടു മുതല്‍ 12 കിലോ വരെ തൂക്കം വരുന്ന 7,200 ചുവട് കപ്പകൃഷി നശിച്ചതായി മുണ്ടാറിലെ കപ്പ കര്‍ഷകനായ ഷാജിഭവനില്‍ എ.പി. ഷാജി പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നതെന്നും ഷാജി പറയുന്നു.

വീട്ടുപകരണങ്ങളടക്കം പലരും വെള്ളം കയറി നശിക്കുമെന്ന് കരുതി വീടിന്‍റെ മുകള്‍ ഭാഗത്തേക്ക് മാറ്റി. ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും കോഴി, താറാവ് എന്നിവയും ഉള്ളതിനാല്‍ ഇവയെ ഉപേക്ഷിച്ചു പലര്‍ക്കും ദുരിതാശ്വാസ ക്യാമ്പിലേക്കു മാറാന്‍ കഴിയാത്ത സാഹചര്യമാണ്.