കോട്ടയം: കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ പെരുമഴയും കോവിഡ് വ്യാപനവും റബര്‍ ആഭ്യന്തര വില ഉയരാന്‍ വഴിതെളിക്കുന്നു. റബര്‍ ഷീറ്റിനും ലാറ്റക്‌സിനും വില ഇരുന്നൂറിനു മുകളിലെത്തിയെങ്കിലും മഴക്കെടുതിയില്‍ കേരളത്തില്‍ ടാപ്പിംഗ് ഒരാഴ്ചയായി നടക്കുന്നില്ല. നിലവില്‍ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നീ റബര്‍ ഉത്പാദക രാജ്യങ്ങളിലാണ് ഏറ്റവും കോവിഡ് വ്യാപനമുള്ളത്.

ലോക് ഡൗണിനു സമാനമായ നിയന്ത്രണം ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റബര്‍ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. ഈ രാജ്യങ്ങളിലെല്ലാം പതിവിനു മുന്നേ മണ്‍സൂണ്‍ എത്തി ശക്തമായി പെയ്യുന്നതിനാല്‍ ഉത്പാദനമില്ല. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ മാസങ്ങളോളം തോട്ടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ടാപ്പിംഗ് നിലയ്ക്കുകയും ചെയ്യുക പതിവാണ്. കേരളത്തില്‍ ജൂണ്‍ പത്ത് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

ജൂണില്‍ ടാപ്പിംഗ് പൂര്‍ണമായി നിലയ്ക്കുകയും ഇറക്കുമതിക്ക് സാധ്യത മങ്ങുകയും ചെയ്താല്‍ വില ഇനിയും ഉയരാനാണ് സാഹചര്യം. റബര്‍ ഷീറ്റിനു മാത്രമല്ല ലാറ്റക്‌സിനും ക്ഷാമം തുടരുകയാണ്. 210 രൂപ വരെ ലാറ്റക്‌സ് വില ഉയരുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഉള്‍പ്പെടെ ചില ഫാക്ടറികള്‍ ശ്രീലങ്കയില്‍ നിന്ന് ലാറ്റക്‌സ് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. 203 രൂപയ്ക്ക് വരെ ഇന്നലെ ചില കമ്പനികള്‍ ഡീലര്‍മാരില്‍ നിന്ന് ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെട്ടു.