കടുത്തുരുത്തി: ആപ്പാഞ്ചിറ-ആയാംകുടി റോഡില്‍ മുക്കത്ത് ചുവട് ദ്രവിച്ചു കേടായിനിന്ന വാകമരം റോഡിന് കുറുകെ 11 കെവി ലൈനിലേക്ക് കടപുഴകി വീണു. ലൈനുകള്‍ പൊട്ടുകയും വൈദ്യുതിത്തൂണ് ഒടിഞ്ഞുവീഴുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പുലര്‍ച്ചെ സമയമായതിനാല്‍ റോഡില്‍ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നതാണ്. കടുത്തുരുത്തി ഫയര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ രാവിലെ മരം മുറിച്ചുമാറ്റി. ആപ്പാഞ്ചിറ-ആയാംകുടി റോഡില്‍ പത്ത് മരങ്ങള്‍ അപകട ഭീഷണിയില്‍ നില്‍ക്കുന്നുണ്ടെന്ന് കടുത്തുരുത്തി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്‍ പറഞ്ഞു.

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പരാതി നല്‍കിയിട്ടും സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അനുമതി നല്‍കുന്നില്ലെന്നും പഞ്ചായത്തംഗം പറയുന്നു.