കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ പൂവക്കോട് മലയില്‍ നടക്കുന്ന മണ്ണെടുപ്പ് സംബന്ധിച്ചു പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടോയെന്നതു സംബന്ധിച്ചു ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തി. ജലവിഭവ വികസന വിനിമയ കേന്ദ്രത്തിലെ (സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ്) സംഘത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 45 ഡിഗ്രിയിലധികം ചരിവുള്ള മലയിടിച്ചു മണ്ണെടുക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ് അനുവാദം നല്‍കിയതായി പറയുന്നു.

എന്നാല്‍, 35 ഡിഗ്രിയിലധികം ചരിവുള്ള മലകളില്‍നിന്നു മണ്ണെടുക്കുന്നതിന് മുമ്പ് സ്ലോപ് സ്റ്റെബിലിറ്റി പഠന റിപ്പോര്‍ട്ട് വാങ്ങണമെന്നാണ് കേരള മൈനര്‍ ആന്‍ഡ് മിനറല്‍ ചട്ടങ്ങളില്‍ പറയുന്നതെന്നു പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ സ്ഥലത്ത് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും വാങ്ങാതെയാണ് മുന്‍ ജിയോളജിസ്റ്റ് ഖനനാനുമതി നല്‍കിയതെന്നും ആക്ഷേപമുണ്ട്. ഇതിനെ ചോദ്യം ചെയ്താണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഇതു സംബന്ധിച്ചു വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്.

ഉത്തരവിനെത്തുടര്‍ന്ന് ആറു മാസം മുമ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ കോടതിയെ ധരിപ്പിച്ചിരുന്നതായി പരിശോധകസംഘം അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിശദമായ പഠനം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പരിശോധനാ ഫീസായ 1.60 ലക്ഷം രൂപ അടച്ച ശേഷമാണ് സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് ആധുനിക രീതിയിലുള്ള ഉപകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.

പൂവക്കോട്ട് മലയിടിച്ചു മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പലവിധ പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയക്കാരെയും കൂട്ടുപിടിച്ചാണ് നാട്ടുകാരെ ഭീഷണിപ്പെടുത്തി മണ്ണ് മാഫിയ മണ്ണ് കടത്താന്‍ ശ്രമിച്ചത്. വില്ല പണിയാനെന്ന പേരില്‍ പഞ്ചായത്തില്‍നിന്ന് അനുമതിയും വാങ്ങിയിരുന്നു.

ജലവിഭവ വികസന വിനിമയ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ പ്രിജു, അജീഷ് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിസരവാസിയായ കെ.വി. ജോസഫ്, വിവരാവകാശ പ്രവര്‍ത്തകനായ പൗലോസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. നീണ്ടൂര്‍ സ്വദേശി സിനാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മലയാണ് ഇടിച്ചുനിരത്താന്‍ ശ്രമങ്ങളാരംഭിച്ചത്.