ചിങ്ങവനം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാല് കിലോ സ്വര്‍ണവും എട്ട് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടിയ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചു.

ചിങ്ങവനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും മോഷണം പോയതാണ് കേസ്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനത്തില്‍ എത്തിയ പ്രതികള്‍ മോഷണത്തിനുശേഷം സിസിടിവിയുടെ ഡിവിആര്‍ ഉള്‍പ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു.

പോലീസിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ കേസിലെ പ്രതികളായ കലഞ്ഞൂര്‍ നിരത്തുപാറ പുത്തൻവീട്ടിൽ ഫൈസല്‍ രാജ്, കലഞ്ഞൂര്‍ നിരത്തുപാറ അനീഷ് ഭവനിൽ അനീഷ് ആന്‍റണി എന്നിവരെ പിടികൂടിയ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കാണ് പോലീസ് മേധാവിയുടെ പുരസ്കാരം ലഭിച്ചത്.