കോട്ടയം: കെഎസ്ആര്‍ടിസിയിലെ യാത്ര ഇനി സ്മാര്‍ട്ടാകും. ജില്ലയിലെ ഡിപ്പോകളില്‍ യാത്രയ്ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉടനെത്തും. ഇതോടെ ബസുകളില്‍ ചില്ലറത്തര്‍ക്കം പഴങ്കഥയാകും. റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡുകള്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സിറ്റി ബസുകളില്‍ ഏര്‍പ്പെടുത്തിയ കാര്‍ഡുകള്‍ വന്‍ വിജയമായതോടെയാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ ഉള്‍പ്പെടെ ജില്ലാ ഡിപ്പോകളിലാണ് ഇപ്പോള്‍ സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. മറ്റു ഡിപ്പോകളില്‍ കാര്‍ഡ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാല്‍ ഇവിടങ്ങളില്‍നിന്നുള്ള ബസുകളില്‍ കാര്‍ഡ് എടുക്കില്ല. ഇതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കാര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയതു തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ ബസുകളിലെ യാത്രക്കാര്‍ക്കായിരുന്നു. വിജയമായതോടെ സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ മറ്റു ബസുകളിലും തുടങ്ങി.

ടിക്കറ്റ് മെഷീനുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍എഫ്‌ഐഡി കാര്‍ഡുകളാണിവ.
ടിക്കറ്റ് മെഷീനുകളിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്താല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2017ല്‍ ഏര്‍പ്പെടുത്തിയ ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സാങ്കേതികപ്രശ്നങ്ങള്‍ കാരണം പിന്‍വലിച്ചിരുന്നു. അന്നത്തെ പോരായ്മകള്‍ പരിഹരിച്ചാണു പുതിയ ട്രാവല്‍ കാര്‍ഡുകള്‍ പുറത്തിറക്കിയത്. നിലവില്‍ ജില്ലയിലെ വിവിധ ഡിപ്പോകളിലെ പുതിയ ടിക്കറ്റ് മെഷീനുകളില്‍ ഗൂഗിള്‍പേ സംവിധാനമുണ്ട്.

പുതിയ കാര്‍ഡുകള്‍ എത്തിക്കഴിഞ്ഞാല്‍ കണ്ടക്ടര്‍മാര്‍ക്കു കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്കും. തുടര്‍ന്നായിരിക്കും ഇവ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ടിക്കറ്റ് മെഷീനുകളില്‍ ചില സമയങ്ങളിലും സ്ഥലങ്ങളിലും നെറ്റ്‌വര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നതോടെ ഇത്തരം പ്രശനങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നു.

എന്താണ് സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് ‍?

മുൻകൂര്‍ പണം നല്‍കി റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എടിഎം കാര്‍ഡിന്‍റെ വലുപ്പമുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍. കണ്ടക്ടര്‍മാരുടെ പക്കലും സ്റ്റേഷനുകളിലും റീചാര്‍ജ് ചെയ്യാം. കാര്‍ഡുപയോഗിച്ച് ടിക്കറ്റെടുക്കുമ്പോള്‍ ബാലന്‍സ് തുകയും ടിക്കറ്റില്‍ രേഖപ്പെടുത്തും.

കണ്ടക്ടറുടെ സഹായത്തോടെ ടിക്കറ്റ് മെഷീനിലൂടെയും ബാലന്‍സ് പരിശോധിക്കാം. നിലവില്‍ 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് വാങ്ങാം. 50 രൂപ മുതല്‍ 2000 രൂപയ്ക്കുവരെ ചാര്‍ജുചെയ്യാം. 250 രൂപയ്ക്കുമുകളില്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവു ലഭിക്കും.

ഒരു വര്‍ഷമാണ് ചാര്‍ജിംഗിന്‍റെ കാലാവധി. ഈ കാലയളവില്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും. ഉടമതന്നെ കാര്‍ഡ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറാം എന്നതും പ്രത്യേകതയാണ്. കാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ഡിപ്പോയില്‍നിന്ന് മാറ്റിനല്‍കും. പൊട്ടുകയോ ഒടിയുകയോ ചെയ്താല്‍ പുതിയത് എടുക്കാം. പഴയ കാര്‍ഡിലുള്ള തുക പുതിയതിലേക്ക് മാറ്റുകയും ചെയ്യാം.