കോട്ടയം: ജില്ലയിലെ എട്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചു. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍നിന്നു നാലു കിലോ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടിയ അന്വേഷണ മികവിനാണ് അംഗീകാരം.

ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്‍, ചിങ്ങവനം എസ്എച്ച്ഒ വി.എസ്. അനില്‍കുമാര്‍, വാടാനപ്പള്ളി എസ്എച്ച്ഒ എസ്. ബിനു, എസ്‌സിപിഒമാരായ പി.സി. സന്തോഷ്, തോമസ് സ്റ്റാന്‍ലി, ശ്യാം എസ്. നായര്‍, സിപിഒമാരായ എം.എ. നിയാസ്, പി.എ. സതീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

2023 ഓഗസ്റ്റിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍നിന്നും ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്.

വ്യാജ നമ്പര്‍പ്ലേറ്റ് ഫിറ്റ് ചെയ്ത വാഹനത്തില്‍ എത്തിയ പ്രതികള്‍ മോഷണത്തിനു ശേഷം സിസിടിവിയുടെ ഡിവിആര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ കേസിലെ പ്രതികളായ കലഞ്ഞൂര്‍ സ്വദേശികളായ ഫൈസല്‍ രാജ്, അനീഷ് ആന്‍റണി എന്നിവരെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.