കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് ജീവനക്കാര്‍ ശമ്പളം ലഭിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ ജോലിയില്‍നിന്ന് വിട്ടുനിന്നു. കാത്ത് ലാബിലെ പതിമൂന്ന് ജീവനക്കാരാണ് പണിമുടക്കിയത്.

എല്ലാ മാസങ്ങളിലും പത്താം തീയതിക്ക് ശേഷമാണ് ശമ്പളം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ ഇതുവരെ ശമ്പളം ലഭിക്കാതായതോടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ശമ്പളം നിശ്ചിത ദിവസം ലഭ്യമാക്കണമെന്നും ശമ്പള വര്‍ധന വരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ തിങ്കളാഴ്ച വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

നാല് സ്ഥിരം ജീവനക്കാരും ഒരു എച്ച്എംസി ജീവനക്കാരിയും കാത്ത് ലാബില്‍ ജോലി ചെയ്തു. ഇന്നലെ ഒപി ദിവസം കൂടിയായിരുന്നു. ജീവനക്കാര്‍ പണിമുക്കിയതിനാല്‍ അഡ്മിഷന്‍ എടുക്കുന്നതിനും എക്കോ പരിശോധനയ്ക്കും തടസം നേരിട്ടു. അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മണി അറിയിച്ചു.