മുക്കൂട്ടുതറ: അറയാഞ്ഞിലിമൺ പാലം നിർമാണത്തിന് ടെൻഡർ നടപടികളായി. നിർമാണം ജൂൺ ആദ്യം ആരംഭിക്കാനാകുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 2.6 കോടി രൂപയാണ് ചെലവ്. പട്ടികവർഗ കോർപ്പസ് ഫണ്ടിൽനിന്നാണ് തുക ചെലവഴിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല.

ഒരുവശം പമ്പാനദിയും മൂന്നുവശവും ശബരിമല വനത്താലും ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് അറയാഞ്ഞിലിമൺ. പമ്പാനദിയിൽ നിർമിച്ചിട്ടുള്ള കോസ്‌വേ ആണ് ഇവിടെ എത്താനുള്ള ഏക മാർഗം. മഴക്കാലത്ത് പമ്പയിലെ ജലനിരപ്പ് ഉയരുമ്പോൾ കോസ്‌വേ മുങ്ങും. വെള്ളപ്പൊക്ക സമയത്ത് ഇവിടെ അവശ്യസാധനങ്ങൾ എത്തിക്കുന്നതും രോഗികളെ ആശുപത്രിയിലാക്കുന്നതും എൻഡിആർഎഫും അഗ്നിരക്ഷാ സേനയും ചേർന്നാണ്.

പുതിയതായി നിർമിക്കുന്ന ഇരുമ്പുപാലത്തിലൂടെ ചെറിയ ആംബുലൻസ് അടക്കമുള്ള ചെറുവാഹനങ്ങൾക്ക് പോകാൻ കഴിയും. 1.8 മീറ്റർ വീതിയും 90 മീറ്റർ നീളവുമുള്ള പാലത്തിന് നദിയിൽ ഏഴ് തൂണുകളുണ്ടാകും.