പ്രവിത്താനം: ഇടപ്പാടി-അളനാട് റോഡില്‍ കുറിച്ചി ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് തകര്‍ന്ന് റോഡിനിരുവശവും കുഴികള്‍ രൂപപ്പെട്ടു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയെയും പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡാണിത്.

എന്‍ജിനിയറിംഗ് കോളജ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും നിരവധി യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡിലെ വളവ് തിരിഞ്ഞുവരുമ്പോള്‍ മാത്രമാണ് വാഹനത്തിലുള്ളവര്‍ വശങ്ങളിലെ കുഴികള്‍ ശ്രദ്ധിക്കുക. രാത്രിയില്‍ അപകടസാധ്യത ഏറെയാണ്. രണ്ട് വാഹനങ്ങള്‍ എതിരേ വന്നാല്‍ സൈഡ് നല്‍കാന്‍ ഇവിടെ സ്ഥലമില്ല. റോഡിന് സംരക്ഷണഭിത്തിയൊരുക്കി എത്രയും വേഗം അപകടരഹിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.