ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിയില്‍ മുന്നൊരുക്കങ്ങളില്ലാതെ ഓട നിര്‍മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പഞ്ചായത്തംഗം ജിന്‍സണ്‍ മാത്യു ഓടയില്‍ ഇറങ്ങിയിരുന്ന് പ്രതിഷേധിച്ചു. ജിന്‍സണ് പിന്തുണയുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി.

തൃക്കൊടിത്താനം പോലീസും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ഉറപ്പ് ആവശ്യപ്പെട്ട് സമരം തുടര്‍ന്നു.

നിര്‍മാണ ജോലികള്‍ തടസപ്പെടുത്തിയ ജിന്‍സണെ അറസ്റ്റ് ചെയ്തു നീക്കണമെന്ന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടത് വാഗ്വാദങ്ങള്‍ക്കിടയാക്കി.
ഈ മാസം മുപ്പതിന് ഓടനിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി റോഡ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്‍റ് എന്‍ജിനിയര്‍ രേഖാമൂലം ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

പെരുമ്പച്ചിയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടെന്നും വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതു സംബന്ധിച്ച ദിശാബോര്‍ഡുകള്‍ കുറുമ്പനാടം പള്ളി, വഴീപ്പടി ജംഗ്ഷനുകളില്‍ സ്ഥാപിക്കാമെന്നും എന്‍ജിനിയര്‍ ഉറപ്പുനല്‍കി. നിര്‍മാണം നടക്കുന്ന ഓടയ്ക്കുമുകളില്‍ കാല്‍നടക്കാര്‍ക്കായി താത്കാലിക പാലവും സജ്ജമാക്കി. യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടോണി കുട്ടംപേരൂരും ജിന്‍സണ്‍ മാത്യുവിന്‍റെ സമരത്തിനൊപ്പമുണ്ടായിരുന്നു.
പെരുമ്പനച്ചിയില്‍ റോഡ് പൊളിച്ചത് കുറുമ്പനാടം മേഖലയിലുള്ള യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.