കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഇനിയും എത്രകാലം കാത്തിരിക്കണം. നാളെ... നാളെ... നീളെ... നീളെ... എല്ലാം ശരിയാകും. ഈ പതിവ് പല്ലവികേട്ട് മടുത്തു. ഇവിടെ ഒരപകടമുണ്ടായി. ആരെങ്കിലും മരിച്ചാല്‍ മാത്രമേ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

കഴിഞ്ഞ ജനുവരി അഞ്ചിന് വൈകുന്നേരം പിറവം പള്ളിയിലെ തിരുനാളിന് ബൈക്കില്‍ പോകുന്നതിനിടെ മാഞ്ഞൂര്‍ ഐക്കരേട്ട് മോന്‍സന്‍ മാത്യു (36) റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടു. ഗുരുതര പരിക്കേറ്റ വെല്‍ഡിംഗ് തൊഴിലാളിയായ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.

അമ്പതിലധികം പേര്‍ക്ക് വിവിധ അപകടങ്ങളില്‍ സാരമായി പരിക്കേറ്റു. എന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.

കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലംവരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡാണ് തകര്‍ന്നുകിടക്കുന്നത്. രണ്ടു ജില്ലകളെയും രണ്ടു മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് ഇത്തരത്തില്‍ കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്.

മഴ പെയ്താല്‍ തോടേതെന്ന, റോഡേതെന്നോ അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. പഴയ പൈപ്പ് ലൈന്‍ നിത്യവും പൊട്ടി റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ ആശുപത്രി ആവശ്യത്തിന് വാഹനം വിളിച്ചാല്‍പോലും ദുരിതവഴിയിലൂടെ ആരും വരാന്‍ തയാറാകുന്നില്ല.