വൈക്കം: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ തെരുവുനായ ശല്യത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ധർണ നടത്തി. നഗരത്തിലെ ഉൾപ്രദേശങ്ങളിലടക്കം കൂട്ടംകൂടുന്ന തെരുവുനായ്ക്കൾ കുടുംബങ്ങൾക്കും പത്രവിതരണക്കാർക്കും പുലർച്ചെ നടക്കാനിറങ്ങുന്നവർക്കുമെല്ലാം ഭീഷണിയാകുകയാണ്.

തെരുവുനായ്ക്കളുടെ വ്യാപനം തടഞ്ഞ് നഗരവാസികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണസമരത്തിൽ വീട്ടമ്മമാരടക്കം നിരവധിപ്പേർ പങ്കെടുത്തു. സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫയർ അസോസിയേഷൻ പ്രസിഡന്‍റ് രാജൻ അക്കരപ്പാടം ധർണസമരം ഉദ്ഘാടനം ചെയ്തു. എസ്‌സിഎഫ്ഡബ്ല്യുഎ ട്രഷറർ ധനപാലൻ അധ്യക്ഷത വഹിച്ചു. പി. സോമൻ പിള്ള, സുനിൽകുമാർ മാടവന, സിന്ധു മധുസൂദനൻ, അജിത് വർമ, ഷീബാ പ്രകാശം എന്നിവർ പ്രസംഗിച്ചു.

പി.ടി. സുഭാഷ് (നഗരസഭാ വൈസ് ചെയർമാൻ)

തെരുവുനായ്ക്കളെ വന്ധ്യംവരിക്കുന്നതിനും വാക്സിനേഷനുമായി നഗരസഭയിൽ എബിസി പോഗ്രാം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജില്ലാ ഭരണകൂടവുമായിച്ചേർന്ന് പൂർത്തിയാക്കി വരികയാണ്. തെരുവുനായ്ക്കളെ പിടികൂടി വാഹനത്തിൽ കോട്ടയത്തെ ഷെൽട്ടറിലെത്തിച്ചാണ് കുത്തിവയ്പ് നടത്തുന്നത്. ഒരാഴ്ചയ്ക്കകം പദ്ധതി ആരംഭിക്കും.