വെള്ളൂർ: ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ സുഗമമായി കടന്നുവരാൻ സൗകര്യമൊരുക്കി ബസ് സ്റ്റാൻഡിന്‍റെ ഉദ്ഘാടനം നടത്തിയിട്ടും സ്റ്റാൻഡിൽ ബസുകളെത്തുന്നില്ലെന്ന് പരാതി. വെള്ളൂർ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് സ്റ്റാൻഡ് വൈകുന്നേരങ്ങളിൽ ബസുകളുടെ പാർക്കിംഗ് ഏരിയയായി മാറുകയാണിപ്പോൾ.

വെള്ളൂരിൽനിന്നു സർവീസാരംഭിക്കുന്ന ബസുകളും വിവിധ സ്ഥലങ്ങളിൽനിന്നു വെള്ളൂരിലേക്ക് എത്തുന്ന ബസുകളും വെള്ളൂർ കവലയിലെ നിരത്തിൽ യാത്രക്കാരെ കയറ്റി ഇറക്കിപ്പോകുകയാണ്. ബസുകൾ നിരത്തിലിട്ട് തിരിക്കുന്നതിനാൽ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണെന്നു നാട്ടുകാർ ആരോപിക്കുന്നു.

ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിന്‍റെ വീതിക്കുറവുമൂലം ബസുകൾക്ക് വർഷങ്ങളായി സ്റ്റാൻഡിൽ എത്താൻ കഴിഞ്ഞിരുന്നില്ല. സ്റ്റാൻഡിനു മുന്നിലെ റോഡിന്‍റെ വീതിക്കുറവ് വാഹനാപകടങ്ങൾക്കും ഇടയാക്കിയിരുന്നു.

വെള്ളൂർ കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.