കടുത്തുരുത്തി: തകര്‍ന്നുകിടക്കുന്ന വാലാച്ചിറ-ചാക്കരിമുക്ക് റോഡ് നന്നാക്കാന്‍ നടപടികളില്ല. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര മഴ ആരംഭിച്ചതോടെ ദുഷ്‌കരമായി.
വാലാച്ചിറ പള്ളിയിലേക്ക് ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തുന്നത് ചെളിയിലൂടെ നീന്തിയാണ്. ആയാംകുടി, എഴുമാന്തുരുത്ത്, പുലിത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നു പ്രദേശവാസികള്‍ മുട്ടുചിറയിലും കടുത്തുരുത്തിയിലും എത്താന്‍ ആശ്രയിക്കുന്ന റോഡാണിത്.

കല്ലറ പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ കുഴിച്ചതോടെയാണ് റോഡ് തകര്‍ന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

തകര്‍ന്നു വെള്ളക്കെട്ടായി കിടക്കുന്ന റോഡ് നന്നാക്കാനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ പലതവണ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.