ചേര്‍പ്പുങ്കല്‍: ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. സംസ്ഥാന കായികവകുപ്പ് ലഹരിക്കെതിരേ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ചേര്‍പ്പുങ്കലില്‍നിന്ന് ആരംഭിച്ച മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ കായികതാരങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാന്‍ കഴിയും. ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു. ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോരുത്തരും നിറവേറ്റേണ്ട സാമൂഹിക ചുമതലയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. നിരവധി കായികതാരങ്ങളും യുവതീയുവാക്കളും മാരത്തണില്‍ പങ്കെടുത്തു. ചേര്‍പ്പുങ്കലിൽനിന്ന് ആരംഭിച്ച മാരത്തണ്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ സമാപിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, സെക്രട്ടറി ഉഷാദേവി എന്നിവര്‍ നേതൃത്വം നല്‍കി.