പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെപ്പറ്റി ഓര്‍മിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന് ആവശ്യമായ ബലവും പ്രചോദനവും അതിലെല്ലാം ഉപരിയായി ദൈവത്തിന്‍റെ കൃപയും നമുക്ക് ലഭിക്കുന്നതായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ചര്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള നവനാളിന്‍റെ ആറാം ദിവസമായ ഇന്നലെ പാലാ എസ്എച്ച് പ്രൊവിന്‍ ഷ്യൽ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ഹൃദയമില്ലായ്മ ആധുനിക യുഗത്തിന്‍റെ പ്രത്യേകതയാണ്. എന്നാല്‍ കാലങ്ങള്‍ക്കു മുന്‍പേ ഹൃദയമുള്ള ഒരു വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ പേറി ധന്യനായ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ നമുക്ക് മാതൃകയായി നില്‍ക്കുന്നു. അനുകമ്പ തോന്നുമ്പോള്‍ ഹൃദയം തിരുഹൃദയമാകും. ഒരു വ്യക്തി വിശുദ്ധിയില്‍ വളരുമ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതവും ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും വഴി ദൈവസ്‌നേഹത്തിന്‍റെ പ്രകാശരശ്മികള്‍ ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെ എത്തിക്കാന്‍ സാധിക്കുന്നുവെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാന, നവനാള്‍ പ്രാര്‍ത്ഥന - ഫാ. മാത്യു കദളിക്കാട്ടില്‍ (വികാരി, ക്രിസ്തുരാജ് പള്ളി, കയ്യൂര്‍).