ചങ്ങനാശേരി: മണ്ണും കല്ലും കയറ്റി ടിപ്പറുകളും ടോറസുകളും മത്സരപ്പാച്ചില്‍ നടത്തുമ്പോള്‍ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് ആക്ഷേപം.

ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി ബൈപാസ്, മാമ്മൂട്-വെങ്കോട്ട-കുന്നുംപുറം റോഡുകളിലാണ് ടിപ്പറുകളും ടോറസുകളും അമിതവേഗത്തില്‍ സഞ്ചരിക്കുന്നത്. ഈ വാഹനങ്ങളുടെ അമിതവേഗത്തിലുള്ള സഞ്ചാരം ഇരുചക്രവാഹനങ്ങൾക്കും കാല്‍നട യാത്രക്കാര്‍ക്കും ഏറെ അപകടഭീഷണിയാണ്.

കഴിഞ്ഞദിവസം ബൈപാസ് റോഡില്‍ എസ്എച്ച് ജംഗ്ഷനില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ടോറസിനടിയില്‍പ്പെട്ടു മരിച്ച സംഭവം ഉണ്ടായി.

ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് വാഹന പരിശോധന നടത്താറുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിലെത്തുമ്പോള്‍ ഇവര്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയാണ് ചെയ്യുന്നത്.

ടിപ്പറുകളുടെയും ടോറസുകളുടെയും അമിതവേഗം നിയന്ത്രിച്ച് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാണ്.