തോട്ടകം: തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡുമായി ബന്ധപ്പെട്ട വാക്കേത്തറ- ചെട്ടിക്കരി റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് യാത്ര ദുരിതപൂർണമായി. മഴ ആരംഭിച്ചതോടെ മെറ്റലിട്ട് മീതെ പൂഴിമണ്ണ് വിരിച്ച് ബലപ്പെടുത്തിയിരുന്ന റോഡിലെ മണ്ണൊഴികിപ്പോയി കല്ലുകൾ തെളിഞ്ഞു. ചെളിവെള്ളം നിറഞ്ഞ വൻ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് യാത്രികർക്കു പരിക്കേൽക്കുന്നത് പതിവാകുകയാണ്.

തലയാഴം പഞ്ചായത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായ ചെട്ടിക്കരിയിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണിത്. കുഴികൾ നിറഞ്ഞ റോഡിലെ കല്ലുകളിൽ തട്ടി വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണെന്ന് വാഹന യാത്രികർ കുറ്റപ്പെടുത്തുന്നു.

റോഡിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചു തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.