ടിവിപുരം: പഞ്ചായത്തിലെ ചെമ്മനത്തുകരയിൽ നിർമിക്കുന്ന വെൽനസ് സെന്‍ററിന്‍റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 57 ലക്ഷം രൂപ വിനിയോഗിച്ച് 1200 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

ടിവിപുരം പഞ്ചായത്തിലെ ഒന്നു മുതൽ ഏഴുവരെ വാർഡുകളിലെ ജനങ്ങളുടെ ജീവിതശൈലീ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന് വെൽനെസ് സെന്‍റർ ഉപകാരപ്പെടും.
ഡോക്ടറടക്കം നാല് ആരോഗ്യപ്രവർത്തകരുടെ സേവനമാണ് ഇവിടെ ലഭിക്കുക.

പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ രോഗനിർണയത്തിനും വ്യായാമത്തിനും ഇവിടെ സൗകര്യമുണ്ടാകും. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കി വെൽനസ് സെന്‍റർ നാടിനു സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷാജി, വൈസ് പ്രസിഡന്‍റ് വി.കെ. ശ്രീകുമാർ എന്നിവർ പറഞ്ഞു.

പഞ്ചായത്തിലെ എട്ടു മുതൽ14 വരെ വാർഡുകളിലെ ജനങ്ങൾക്കു മൂത്തേടത്തുകാവിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെൽനസ് സെന്‍ററിൽ രോഗപ്രതിരോധത്തിനുള്ള സേവനങ്ങൾ ലഭിക്കും.