പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ജീവിതവിശുദ്ധിയും സ്വപ്നങ്ങളും ഇന്ന് അനേകര്‍ക്ക് അനുഗ്രഹമാകുന്നുവെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള നവനാള്‍ ദിനത്തില്‍ പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും മുഴുകി പൗരോഹിത്യജീവിതം ധന്യമാക്കിത്തീര്‍ത്ത പുണ്യാത്മാവാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായിച്ചന്‍. ദൈവം തന്നില്‍ നിക്ഷേപിച്ച അനുഗ്രഹ നീര്‍ച്ചാല്‍ തുടര്‍ന്നുകൊണ്ടു പോകാന്‍ അദ്ദേഹത്താല്‍ തിരുഹൃദയ സന്യാസിനീസമൂഹം സ്ഥാപിതമായി. തിരുഹൃദയ സന്യാസിനീസമൂഹം 114 വര്‍ഷങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. ഇതെല്ലാം സാധിച്ചതു മത്തായി അച്ചന്‍റെ ദൈവസ്‌നേഹവും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ദാഹവും തീഷ്ണതയും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാന, നവനാള്‍ പ്രാര്‍ഥന - മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപത ബിഷപ്).