മീനച്ചില്‍: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചില്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിര്‍മിക്കുന്ന വട്ടോത്തുകുന്നേല്‍ ഭാഗം കുടിവെള്ള പദ്ധതിയുടെ കിണറിന്‍റെ മുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് കിണറിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണ് തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ മരിച്ചിരുന്നു.

പന്ത്രണ്ട് അടി വ്യാസത്തില്‍ റിംഗുകള്‍ തീര്‍ത്ത് കിണറ്റില്‍ ഇറക്കുന്ന രീതിയില്‍ പുനര്‍നിര്‍മാണം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കലിന്‍റെ നിര്‍ദേശാനുസരണം വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോജന്‍ തൊടുക അധ്യക്ഷത വഹിച്ചു.

രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് മെംബര്‍ സാജോ പൂവത്താനി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.