പൊൻകുന്നം: സെപ്റ്റിക് ടാങ്ക് ചോർന്നൊലിച്ചതിനെത്തുടർന്ന് ഒരു മാസമായി അടച്ചിട്ട പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്‍റെ തകരാർ പരിഹരിക്കൽ നീളും. സോക്പിറ്റ് കൂടി തകരാറിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതിന്‍റെ നിർമാണം കൂടി തീർക്കേണ്ടതിനാൽ മുൻ നിശ്ചയിച്ച സമയപരിധിയിൽ ജോലികൾ തീരില്ല.

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയതോടെയാണ് പൂട്ടിയത്. സർക്കാരിന്‍റെ വഴിയിടം പദ്ധതിയിൽ നവീകരിച്ചതാണ് പഴയ കംഫർട്ട് സ്റ്റേഷൻ. മൂന്നാഴ്ചയ്ക്കുള്ളിൽ നിർമാണം തീർത്ത് തുറക്കുമെന്ന് ചിറക്കടവ് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയെങ്കിലും സോക്പിറ്റ് തകരാർ കൂടി പരിഹരിക്കേണ്ടതിനാൽ കൂടുതൽ സമയമെടുക്കും.

സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടൗണിലെ മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയമാണ് ഇപ്പോൾ ആശ്രയം. സിവിൽ സ്റ്റേഷന്‍റെ പാർക്കിംഗ് നിലയിലുള്ള ശൗചാലയമാണ് പഞ്ചായത്തിന്‍റെ ചുമതലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.