പനമറ്റം: ദേശീയ വായനശാലയിൽ എല്ലാരും പാടുന്നു എന്ന സംഗീത കൂട്ടായ്മയുടെ അന്പതാം മാസ ആഘോഷത്തിൽ മണിക്കൂറുകൾ നീണ്ട പാട്ടുത്സവം. കുട്ടികളും മുതിർന്നവരുമായി 39 പേർ വേദിയിൽ പാടി.

പാട്ടുത്സവത്തിന്‍റെ ഉദ്ഘാടനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ നിർവഹിച്ചു. കോളജ് പഠനകാലത്ത് യേശുദാസിന്‍റെ പാട്ട് വേദിയിൽ കേട്ട അനുഭവം ശരത്ചന്ദ്രവർമ പങ്കുവച്ചു. ദാസേട്ടൻ പാടിക്കഴിഞ്ഞപ്പോൾ ഒരു മനുഷ്യനും കൈയടിക്കുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ കൈയടിച്ചു. അതോടെ കരഘോഷമായി. അവർ എല്ലാം മറന്നിരുന്നുപോയിരുന്നു.

വേദിയിലെ പാട്ടുകൾ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്ത വയലാർ തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തു. 2.25ന് തുടങ്ങിയ പാട്ടുത്സവം അവസാനിച്ചത് രാത്രി 7.30നാണ്. വായനശാലാ പ്രസിഡന്‍റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു.