രാമപുരം: എരപ്പുങ്കര-കാളച്ചാല്‍ റോഡില്‍ കാളച്ചാല്‍ ഭാഗത്ത് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അധികൃതരുടെ നിസംഗതയ്ക്കെതിരേ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കെഎസ്ടിപി മോഡല്‍ ടാറിംഗ് ഗാരണ്ടിയോടെയാണ് റോഡിന്‍റെ പണി പൂര്‍ത്തീകരിച്ചത്. പൂവക്കുളം പള്ളി, ആനന്ദഷണ്‍മുഖ ക്ഷേത്രം, നരസിംഹസ്വാമി ക്ഷേത്രം, പൂവക്കുളം സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപ്പെട്ട റോഡാണിത്. നാലമ്പല തീര്‍ഥാടനകാലത്ത് നിരവധി തീര്‍ഥാടകരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. നൂറുകണക്കിന് വീട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.

കരിങ്കല്‍ കയറ്റി അമിത ഭാരവുമായി കടന്നുപോകുന്ന ടോറസ് ലോറികളാണ് ഇവിടെ പ്രധാനമായും റോഡ് പൊളിയാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ റോഡുള്ളത്.

മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇതിനാല്‍ വാഹനങ്ങള്‍ വേഗത്തിലെത്തി കുഴികളില്‍ ചാടി അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. ചില പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞുവീണ് റോഡിന്‍റെ ഒരുവശത്തുകൂടി മാത്രമേ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകൂ.

കടുത്തുരുത്തി പിഡബ്ല്യുഡിയുടെ കീഴിലാണ് റോഡുള്ളത്. എത്രയും പെട്ടെന്ന് റോഡ് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കില്‍ സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.