പെരുമ്പനച്ചിയിൽ ഓട നിർമാണം തുടങ്ങി

ചങ്ങനാശേരി: ചങ്ങനാശേരി - വാഴൂർ റോഡിൽ പെരുമ്പനച്ചിയിലെ മലിന ജലപ്രശ്നം പരിഹരിക്കാൻ ഓട നിർമാണം ആരംഭിച്ചു. മാടപ്പള്ളി സഹകരണ ബാങ്കിനു സമീപം മുതൽ പെരുമ്പനച്ചി തോടുവരെയുള്ള ഭാഗത്താണ് ഓട നിർമിക്കുന്നത്. ഓടയില്ലാത്തതുമൂലം മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുന്നത് ഏറെ ദുരിതമായിരുന്നു.

25 ലക്ഷം രൂപ മുടക്കി പൊതുമരാമത്ത് വകുപ്പാണ് ഓട നിർമിക്കുന്നത്. ഓട നിർമാണത്തിനായി റോഡ് മുറിച്ചതിനെത്തുടർന്ന് പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിൽ ഗതാഗതം തടസപ്പെട്ടു.

10 ദിവസംകൊണ്ടു പൂർത്തിയാക്കും: എംഎൽഎ

ഈ മാസം അവസാനത്തോടെ ഓടനിർമാണം പൂർത്തിയാക്കത്തക്കവിധം വളരെ വേഗത്തിലാണ് ജോലികൾ നടക്കുന്നതെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.