പാലാ: തിരുഹൃദയദാസനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെ സുവിശേഷത്തിലെ വിശുദ്ധ യോഹന്നാനോട് താരതമ്യം ചെയ്യാന്‍ സാധിക്കുമെന്ന് അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിലെ ഫാ. കാര്‍ലോസ് കീരഞ്ചിറകുന്നേല്‍.

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള നവനാള്‍ ദിനത്തില്‍ പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഈശോയുടെ വക്ഷസില്‍ ചാരിക്കിടന്ന യോഹന്നാന്‍, ഈശോയുടെ മനസറിയുകയും ഹൃദയം അറിയുകയും ചെയ്തതുപോലെ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനും ഈശോയുടെ ഹൃദയവും മനസും അറിയുകയും ആര്‍ദ്രതയും കരുണയും സ്‌നേഹവും ചുറ്റുമുള്ളവരിലേക്ക് പ്രവഹിപ്പിക്കുകയും ചെയ്തു.

ഈശോ മനുഷ്യമക്കളോട് കൂടെ ആയിരിക്കാന്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു എന്നതുപോലെ തിരുഹൃദയ മഹത്വം നിലനിൽക്കാന്‍ തിരുഹൃദയ സന്യാസിനീസമൂഹം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാന, നവനാള്‍ പ്രാര്‍ഥന - മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ (കോതമംഗലം രൂപത ബിഷപ്).