ചെമ്മനത്തുകര: വൈക്കം - ചെമ്മനത്തുകര റോഡിൽ ഓട നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ചെമ്മനത്തുകര പൈനുങ്കൽ ജംഗ്ഷനിലും ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു മുൻവശം മുതൽ ചെമ്മനത്തുകര പള്ളിക്കു സമീപം വരെയുള്ള500 മീറ്റർ ദൂരത്തിലുമാണ് ഓട തീർക്കുന്നത്.

വർഷങ്ങളായി വർഷകാലത്ത് വെള്ളത്തിൽ മുങ്ങിയിരുന്ന പൈനുങ്കൽ ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയായിരുന്നു. 21 ലക്ഷം രൂപ വിനിയോഗിച്ചാണ് ചെമ്മനത്തുകര പൈനുങ്കൽ ജംഗ്ഷനിലെ ഓട നിർമാണം പൂർത്തിയാക്കിയത്.

ചെമ്മനത്തുകര പള്ളിമുതൽ ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം വരെയുള്ള 500 മീറ്റർ ദൂരം 40ലക്ഷം രൂപ വിനിയോഗിച്ചാണ് ഓട നിർമിച്ചുവരുന്നത്. ഓട പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്തംഗങ്ങളായ കവിത റെജി,ലേവിച്ചൻ കാട്ടേത്ത് എന്നിവർ പറഞ്ഞു.